My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Tuesday, November 16, 2021

മറ്റുള്ളവർക്കു ശല്യമില്ലാത്ത ‍സ്വകാര്യ മദ്യപാനം കുറ്റകരമല്ല: ഹൈക്കോടതി

കൊച്ചി • മറ്റുള്ളവർക്കു ശല്യം ഉണ്ടാക്കാതെ സ്വകാര്യസ്ഥലത്തു മദ്യപിക്കുന്നതു കുറ്റകരമല്ലെന്നും മദ്യത്തിന്റെ മണം ഉണ്ടെന്ന പേരിൽ ഒരു വ്യക്തി മദ്യലഹരിയിൽ ആണെന്നു പറയാനാവില്ലെന്നും ഹൈക്കോടതി. അനധികൃത മണൽവാരൽ കേസിലെ പ്രതിയെ തിരിച്ചറിയാൻ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ വില്ലേജ് അസിസ്റ്റന്റ് മദ്യലഹരിയിൽ ആയിരുന്നു എന്നാരോപിച്ചു കേസ് എടുത്തതു റദ്ദാക്കിക്കൊണ്ടാണു ജസ്റ്റിസ് സോഫി തോമസിന്റെ ഉത്തരവ്.

പൊതുസ്ഥലത്തു മദ്യപിച്ചു ബഹളമുണ്ടാക്കുന്നതിനു ബാധകമായ കേരള പൊലീസ് നിയമത്തിലെ 118(എ) വകുപ്പിനു വ്യാഖ്യാനം നൽകിക്കൊണ്ടാണു കോടതി നടപടി. ലഹരിയുടെ സ്വാധീനത്തിൽ ആത്മനിയന്ത്രണം നഷ്ടപ്പെട്ടു പൊതുസ്ഥലത്തു ലഹള ഉണ്ടാക്കുമ്പോഴാണ് ഈ വകുപ്പ് ബാധകമാകുന്നതെന്നു കോടതി വ്യക്തമാക്കി.

വില്ലേജ് അസിസ്റ്റന്റ് ആയ കൊല്ലം സ്വദേശി സലിംകുമാർ ആണു കേസ് റദ്ദാക്കാൻ കോടതിയിലെത്തിയത്. ബദിയടുക്ക പൊലീസ് മറ്റൊരു കേസിലെ പ്രതിയെ തിരിച്ചറിയാനായി 2013 ഫെബ്രുവരി 26നു വൈകിട്ട് 7നു സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. അപരിചിതനായ പ്രതിയെ തിരിച്ചറിയാൻ ഹർജിക്കാരനു കഴിഞ്ഞില്ല. തുടർന്നു പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്നാണു പരാതി. വൈദ്യപരിശോധനയും രക്തപരിശോധനയും നടത്തിയില്ല.

ഹർജിക്കാരൻ മദ്യം കഴിച്ചിരുന്നെങ്കിൽപോലും നിയന്ത്രണം വിട്ട് സ്റ്റേഷനിൽ കലാപമോ ശല്യമോ ഉണ്ടാക്കിയെന്നു കരുതാൻ വസ്തുതകളില്ലെന്നു കോടതി പറഞ്ഞു. കോടതി സലിംകുമാറിനെ കുറ്റവിമുക്തനാക്കി.

വിവാഹമോചനം നേടിയിട്ടും ഭർത്താവിൽ നിന്ന് ഒരു കുട്ടി കൂടി വേണമെന്ന ആവശ്യവുമായി 35 കാരി കോടതിയിൽ

ഒടുവിൽ ജഡ്ജി പറഞ്ഞത് കേട്ട് ഭർത്താവ് ഞെട്ടി;വിവാഹമോചനം നേടിയിട്ടും ഭർത്താവിൽ നിന്ന് ഒരു കുട്ടി കൂടി വേണമെന്ന ആവശ്യവുമായി 35 കാരി കോടതിയിൽ.
ഭർത്താവിൽ നിന്നും അകന്നു കഴിയുകയാണെങ്കിലും ഭർത്താവിൽനിന്ന് ഒരു കുട്ടി കൂടി വേണം എന്ന യുവതിയുടെ ആവശ്യത്തിന് കോടതിയിൽ നിന്നും അനുകൂലവിധി. രണ്ടാമത് ഒരു കുട്ടി കൂടി വേണമെന്ന 35 കാരിയുടെ ഹർജിയിൽ മുംബൈയിലെ കുടുംബ കോടതിയാണ് അനുകൂല വിധി പുറപ്പെടുവിച്ചത്. കൃത്രിമ ഗർഭധാരണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ ദമ്പതികൾക്ക് കോടതി നിർദ്ദേശം നൽകി. ഒരുമാസത്തിനകം കൃത്രിമ ഗർഭധാരണത്തിന് ഗൈനക്കോളജിസ്റ്റിനെ സമീപിക്കാൻ ഡോക്ടർമാർ കൂടിയായ ദമ്പതികളോട് കോടതി ആവശ്യപ്പെട്ടു. ഇതിൻറെ ചിലവുകൾ യുവതി തന്നെ വഹിക്കണം.

പ്രത്യുല്പാദനത്തിനുള്ള ആവശ്യം സ്ത്രീയുടെ മനുഷ്യാവകാശം ആണെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം ഒരാളെയും ശാരീരികബന്ധത്തിന് നിർബന്ധിക്കാൻ ആവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2010 തിൽ വിവാഹിതരായ ദമ്പതികൾക്ക് ഒരു മകനുണ്ട്. ജഡ്ജി പറഞ്ഞത് കേട്ട് ഭർത്താവ് ശരിക്കും ഒന്ന് ഞെട്ടി. ഇങ്ങനെ ഒരു വിധി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. യുവതി വിവാഹമോചനം ചെയ്യാൻ ഒരിക്കലും എതിരല്ല എന്നാൽപോലും ഒരു കുട്ടി കൂടി വേണം എന്നുള്ളത് യുവതിയുടെ ഒരു ആഗ്രഹമായിരുന്നു.
മറ്റും പ്രതീക്ഷിക്കാതെയാണ് കോടതി ആ ആഗ്രഹത്തെ അനുകൂലിച്ചതും. രണ്ടുപേരോടും ഉടൻതന്നെ ഗൈനക്കോളജിസ്റ്റിനെ കാണാനും തുടർന്ന് വേണ്ട കാര്യങ്ങൾ ചെയ്യാനും കോടതി ആവശ്യപ്പെട്ടു. അതുപ്രകാരം ഇരുവരും വളരെ അടുത്ത ദിവസങ്ങളിൽ തന്നെ ഗൈനക്കോളജിസ്റ്റിനെ കാണുകയും വേണ്ട കാര്യങ്ങൾ ചെയ്യുകയും ചെയ്യും. യുവതിക്ക് 35 വയസ്സാണ് ഉള്ളത്. 

Wednesday, November 10, 2021

THE RIGHT OF WIDOW WILL NOT BE TAKEN AWAY AFTER REMARRIAGE

According to High Court of Karnataka when a widow goes for a second marriage, she cannot  be deprived from the property that she was vested with. The petition was rejected by the court that questioned the rights of the widow who initiated for a second marriage. Remarriage of a widow is not now under the Act a ground for divesting the estate inherited by her from her husband. The Hindu Widows' Remarriage Act, 1856 though it legalized the remarriage of a Hindu widow, had the effect of divesting the estate inherited by her as a widow. By her second marriage she forfeited the interest taken by her in her husband's estate, and it passed to the next heirs of her husband as if she were dead (S.2 of that Act).
The rule laid down in that enactment cannot apply to a case covered by the present Act and a widow becomes full owner of the share or interest in her husband's property that may devolve on her by succession under the present section. Her remarriage, which would evidently be after the vesting in her of her share or interest on the death of the husband would not operate to divest such share or interest. The Hindu Widow's Remarriage Act, 1856, is not repealed but Section of the present Act in effect of a widow who succeeds to the property of her has the effect of vesting in her that interest or share in her husband's property as full owner of the same

The Court Concluded That "If unchastity or remarriage of a Hindu widower is not a ground to divest the property vested in him, it strikes at the root of law, at reason and justice to divest a Hindu widow of the property vested in her only because she has contracted a second marriage, especially when the Constitution of India mandates Gender Equality". For any other related queries, you can refer to lawyers in India.

ഹൈക്കോടതിയുടെ അനുമതിയോടെ അപൂർവ വിവാഹം; ലിനു വൈശാഖിന്റെ ഭാര്യയായി

ഷൊർണൂർ∙ വൻകരകൾക്കപ്പുറത്തു നിന്നു വിവാഹ സാക്ഷാത്കാരം ഓൺലൈനിൽ. നിശ്ചയിച്ചുറപ്പിച്ച സമയത്തു വരനു കോവിഡ് യാത്രാവിലക്കു മൂലം നാട്ടിലെത്താനാകാതിരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ അനുമതിയോടെ അപൂർവ വിവാഹം. വരണമാല്യമില്ലാതെ ന്യൂസീലൻഡിലിരുന്ന് വിഡിയോ കോൺഫറൻസിലൂടെ ഷൊർണൂർ കവളപ്പാറ ഉത്സവിൽ റിട്ട. കാനറ ബാങ്ക് ഉദ്യോഗസ്ഥൻ രാജവത്സലന്റെയും ഉഷയുടെയും മകൻ ആർ. വൈശാഖും ചെങ്ങന്നൂർ കാരയ്ക്കാട് കോട്ട അമ്പാടിയിൽ ലക്ഷ്മണൻ നായരുടെയും എം.ജെ. ശ്രീലതയുടെയും മകൾ ഡോ. ലിനു ലക്ഷ്മിയും വിവാഹിതരായി.

ആലപ്പുഴ ജില്ലാ റജിസ്ട്രാർ അജിത് സാം ജോസഫ്, ചെങ്ങന്നൂർ സബ് റജിസ്ട്രാർ ഇൻചാർജ് സുരേഷ്കുമാർ എന്നിവരുടെ സാന്നിധ്യം വിഡിയോ കോൺഫറൻസിലുണ്ടായതോടെ ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയായി. വിവാഹ റജിസ്റ്ററിൽ വധു ലിനുവും വരനു വേണ്ടി പിതാവ് രാജവത്സലനുമാണ് ഒപ്പു വച്ചത്. ഇതിന് ന്യൂസീലൻഡ് ഇന്ത്യൻ എംബസി വഴിയുള്ള സത്യവാങ്മൂലവും ഹാജരാക്കിയിരുന്നു. കഴിഞ്ഞ വർഷം മാർച്ച് 20നായിരുന്നു ഇവരുടെ വിവാഹനിശ്ചയം.

ന്യൂസീലൻഡ് ക്രൈസ്റ്റ് ചർച്ചിൽ പ്രോസസിങ് എൻജിനീയറായ വൈശാഖ് തുടർന്നു ജോലിസ്ഥലത്തേക്കു മ‍ടങ്ങി. ഇതിനിടെ കോവിഡ് രണ്ടാം തരംഗം വന്നതോടെ വൈശാഖിനു നാട്ടിലെത്താൻ സാധിക്കാതായി. പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ ക്ലിനിക്കൽ ഫാർമസിസ്റ്റായ ലിനു കാര്യങ്ങൾ വിശദമാക്കി ഹൈക്കോടതിയെ സമീപിച്ചതോടെയാണു വെർച്വൽ വിവാഹത്തിന് അനുമതി ലഭിച്ചത്. ന്യൂസീലൻഡിലെ യാത്രാവിലക്ക് അവസാനിക്കുന്നതോടെ നാട്ടിലെത്തി ബന്ധുക്കളുടെ സാന്നിധ്യത്തിൽ വിവാഹ സൽക്കാരവുമുണ്ടാകും.

Tuesday, November 9, 2021

Divorce| ഭര്‍ത്താവ് ഭാര്യയെ 'കറവ പശു'വായി കാണുന്നു, ആവശ്യം പണം മാത്രമെന്ന് ഹൈക്കോടതി, യുവതിക്ക് വിവാഹമോചനം അനുവദിച്ചു

ഭ‍ര്‍ത്താവിന് 19 ഉം ഭാര്യയ്ക്ക് 13 ഉം വയസ്സ് ഉള്ളപ്പോഴാണ് ഇരുവരുടെയും വിവാഹം നടന്നത്.

ന്യൂഡൽഹി: ഭര്‍ത്താവിന്റെ മാനസിക പീഡനത്തിന്റെ (Mental Torture) പേരില്‍ യുവതിക്ക് വിവാഹമോചനം (Divorce) അനുവദിച്ച്‌ ഡൽഹി ഹൈക്കോടതി (Delhi Highcourt). ഭാര്യയെ ഒരു കറവ പശു (Cash Cow) ആയിട്ടാണ് ഭർത്താവ് കാണുന്നതെന്നും ഡൽഹി പൊലീസില്‍ ജോലി ലഭിച്ചതിന് ശേഷം മാത്രമാണ് ഭാര്യയോട് താല്‍പ്പര്യമുണ്ടായതെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വിപിന്‍ സംഘി അധ്യക്ഷനായ ബെഞ്ചാണ് യുവതിക്ക് വിവാഹമോചനം അനുവദിച്ചത്. വൈകാരികമായി അടുപ്പമില്ലാത്ത ഭ‍ത്താവിനൊപ്പം ജീവിക്കുന്നത് ഭാര്യയ്ക്ക് മാനസിക വേദനയും ആഘാതവും ഉണ്ടാക്കുമെന്ന് ജസ്റ്റിസ് വിപിന്‍ സംഘി പറഞ്ഞു.

വിവാഹ ശേഷം ഒരു കുടുംബമായി ജീവിക്കുക എന്നത് പൊതുവിൽ സ്ത്രീകളുടെ ആഗ്രഹമാണ്. എന്നാല്‍ ഈ കേസില്‍ ഭ‍ര്‍ത്താവിന് ഭാര്യയുമൊത്തുള്ള ജീവിതത്തിന് താത്പര്യമില്ലെന്നും ഭാര്യയുടെ വരുമാനത്തോട് മാത്രമാണ് താത്പര്യമെന്നും കോടതി പറഞ്ഞു. ഭ‍ര്‍ത്താവ് തൊഴില്‍ രഹിതനും മദ്യപാനിയുമാണെന്നും ശാരീരികമായി ഉപദ്രവിക്കുന്നുണ്ടെന്നും വിവാഹമോചനം ആവശ്യപ്പെട്ട് നല്‍കിയ ഹ‍ര്‍ജിയില്‍ സ്ത്രീ ആവശ്യപ്പെട്ടു. നേരത്തെ യുവതിയുടെ വിവാഹമോചനമെന്ന ആവശ്യം കുടുംബ കോടതി തള്ളിയിരുന്നു.